14 മാർച്ച് 2012

അഭിസാരിക, കുരങ്ങന്‍ വിളി, പിന്നെ കൊറേ ജനങ്ങളും !

ഒരു നാള്‍ ആരെങ്കിലും ഒന്ന് ഞങ്ങളെ സംഘടിപിചെങ്കില്‍ എന്ന് കാത്തു നില്‍ക്കവേ,  സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന പാട്ട് കേട്ടു! 
തൊഴിലാളികളൊക്കെ പാട്ടു കേട്ട സ്ഥലത്തും, അല്ലാതിടതുമൊക്കെ സംഘടിച്ചു. പാട്ടു എഴുതിയവരും, പാടിപ്പിച്ചവരും സംഘടിച്ചു. കൊയ്ത്തരിവാള്‍ അമ്ബിളിയില്‍ കണ്ണെറിഞ്ഞവര്‍ വയലേലകളില്‍ സംഘടിച്ചു... തെങ്ങ് ചെത്താന്‍ കയറിയവര്‍ തെങ്ങിന്റെ മണ്ടയില്‍ നിന്നും ഇറങ്ങി വന്നു സംഘടിച്ചു... സംഘടിച്ചു സംഘടിച്ചു ശക്തരായി... 
അങ്ങിനെ  സന്ഘടിച്ചവര്‍ കമ്മിറ്റികളായി, ഓല കൊണ്ടുള്ള കുടിലുകളില്‍, നിരപലകയുള്ള കട മുറികളില്‍ യോഗം കൂടി...  അവര്‍ വിപ്ലവത്തെ കുറിച്ച് ചര്‍ച്ച ചെയ്തു... കാജ ബീഡി വലിച്ചു, പരിപ്പ് വട തിന്നു..പരിപാടികളെ കുറിച്ച് തീരുമാനങ്ങള്‍ എടുത്തു....കട്ടന്‍ ചായ കുടിച്ചു......
അമേരിക്കയുടെ മോന്തയുള്ളവരായിരുന്നു അന്ന് സമൂഹത്തിലെ  മുതലാളിമാര്‍ ! അവര്‍ക്ക് വയലുകള്‍ ഉണ്ടായിരുന്നു...തൊഴില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു...തൊഴിലെടുക്കാന്‍ അവിടെ ആളുകള്‍ വന്നു. അവര്‍ തൊഴിലാളികള്‍ ആയി....പിന്നീട്,  നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും എന്നൊക്കെ പാടി രസം മൂത്ത് അവര്‍ക്ക് നേരെ മുഷ്ടിയുയുയര്‍ത്തി ..
സന്ഘടിച്ചവരെ നേതാക്കള്‍   ജാഥകളാക്കി .  ആ  ജാഥകള്‍ തെരുവുകളിലൂടെ ചോപ്പ കൊടികള്‍ പിടിച്ച് , മുഷ്ടികള്‍ ഉയര്‍ത്തി പല ഭാഗത്തും, പല സമയങ്ങളിലും നടന്നു പോയി. ഓരോ ജാഥകളും തെരുവുകളില്‍  ഇരുന്നു വിപ്ലവ പ്രസന്കങ്ങള്‍ കേട്ടു, പ്രസംഗങ്ങള്‍ ഇപ്പൊ വിപ്ലവം വേണമെന്ന് ഓരോരുത്തരെയും കോരി തരിപ്പിച്ചു.... പ്രസംഗം  കഴിഞ്ഞു മുതലാളികളില്ലാത്ത നാളെയെ സപ്നം കണ്ടു....  .വിപ്ലവ സമരങ്ങളിലൂടെ  നാളുകള്‍ കടന്നു പോകവേ .....

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗമുളള   സമൂഹത്തിലേക്കു അമേരിക്ക കമ്പൂട്ടര്‍ രൂപത്തില്‍ എത്തി. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ  കടക്കല്‍ അരിവാള്‍ വെക്കാനുള്ള തന്ത്രങ്ങള്‍ മുതലാളിലത്വം പയട്ടുന്നതാണോ എന്ന സംശയത്തില്‍ ഈ കുന്ത്രാണ്ടം തൊഴില്‍ നഷ്ടപെടുതുമെന്നു ജാതകം നോക്കി ! വിയര്‍ക്കാത്ത ഈ കുന്ത്രാണ്ടം നമുക്ക് വേണ്ടെന്നു ഒറ്റ വാക്കില്‍ പറഞ്ഞു വിപ്ലവം വാതില്‍ അടച്ചു....അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി...അതൊക്കെ മറന്നു...
പിന്നീട് പുളിയനുറുംപിന്കൂട്ടം  സന്യാസിയുടെ താടിയില്‍ കയറിയ പോലെ ബില്‍ഗേറ്റുകള്‍  പാര്‍ടി ഓഫീസുകളില്‍ വരെ സ്ഥാനംപിടിച്ചു...വിപ്ലവ ചാനലുകളില്‍ ഉശിരന്‍ മുതലാളി-ലോട്ടറി-സാമ്രാജ്യത്വ ഉത്പന്ന പരസ്യങ്ങളുടെ കാഴ്ചക്കാരും ഉപ ഭോക്താക്കളുമായി എല്ലാവരും മാറിയപ്പോള്‍ ഇപ്പൊ മുതലാളിയാര്, തൊഴിലാളിയാര്, കംമ്യൂനിസ്ടാര്, കോണ്ഗ്രസ് ആര് എന്ന് തിരിച്ചരിയാത്ര വിധം വിപ്ലവത്തിന് വരെ  വംശ നാശം സംഭവിച്ചു... 

ടീവിയില്‍ വാര്‍ത്ത വരുമ്പോള്‍ നേതാക്കന്മാരുടെ  പാര്‍ടി പേര് പറയും !  വിപ്ലവം പറഞ്ഞവര്‍ ആരെയെങ്കിലും അശ്ലീലം പറയുമ്പോള്‍ ടീവീലും പത്രത്തിലും പരസ്പരം വിവാദം വരും ! അങ്ങിനെ പാര്ട്ടികാരെ തിരിച്ചറിയാവുന്ന കാലത്താണ് വിപ്ലവ പാര്‍ടി കൊണ്ഗ്രെസ്സ് കഴിഞ്ഞു അതിന്റെ ചൂടാറുന്നതിനു  മുമ്പ് ജാതി പേര് വിളിച്ചു ആക്ഷേപിചെന്ന  പോലെ പൊറത്ത്‌ പോയ വനിതാ നേതാവിന് നേരെ വി എസില്‍ നിന്നും അശ്ലീലം വന്നത് .. പതിവ് പോലെ ടി വികളും പത്രങ്ങളും പറഞ്ഞത് വിവാദമാക്കി കേള്പിക്കാനുള്ളവരെ കേള്‍പിച്ചു. പതിവ് പോലെ വാക്കിന്റെ പുതിയ അര്‍ഥങ്ങള്‍ ന്യായീകരിച്ചു രംഗത്ത്‌ വന്നു. അഭിസാരികയെ ഉപയോഗിച്ച് കളയുന്നപോലെ എന്ന് വ്യന്ഗ്യമായ ഒരു പദ പ്രയോഗം നടത്തിയ പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരുന്ന പോലെ  ഭരണ രാഷ്ട്രീയം പിറവം സ്വപ്നം കണ്ടു കറക്കി. എല്ലാം തൊഴിലായി കാണുന്ന ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്നും ഈ ഒരു വാക്കിനെ മാത്രം പടിയടച്ചു പിണ്ഡം വെക്കെണ്ടതില്ലെന്ന ചിന്തയിലായിരിക്കാം ഒരു പ്രാസത്തിനു വേണ്ടി അതുപയോഗിച്ചത്. 

ചിലര്‍ അങ്ങിനെയാണ്. ആപ്പിള്‍ എന്ത് കൊണ്ടു താഴോട്ടു വന്നു, മേലോട്ട് പോയില്ല ? അങ്ങിനെ ചിന്തിക്കുന്ന നെഗടീവിനെ പോസിടീവ് ആക്കും, അത്‌ പിന്നീട് വിജയത്തിന്റെ  തിയറിയാകും .  വിമര്‍ശനങ്ങള്‍ ശ്ലീലമായാലും, അശ്ലീലമായാലും സിന്ധു ജോയ് കോണ്‍ഗ്രസ്സില്‍ ഒരു ആകര്‍ഷണ സിദ്ദാന്തം ആകും ! വി എസ്സിന്റെ വാക്കിനു അറം പറ്റും. കറിവേപ്പിലയുടെ ആയുര്‍ വേദ രഹസ്യം വി എസ് അറിയാതെ പറഞ്ഞതാണെങ്കിലും ഈ വനിതാ നേതാവിന്റെ ഭാവി ഈ വാക്കിന്റെ യധാര്ത്യത്തെ ആശ്രയിച്ചിരിക്കും എന്ന് വരും നാളുകള്‍  തെളിയിക്കും. അല്ലെങ്കില്‍ തന്നെ  കോണ്ഗ്രസും കമ്യൂണിസ്റ്റും പല രീതിയിലും സങ്കരമാകുന്ന ഒരു രാഷ്ട്രീയം കേരളത്തിന്‌ അപരിചിതമല്ല. 
________________
ശിഷ്ടം:എന്തായാലും  വി എസ് ചീത്ത വിളിച്ചപ്പഴാ അറിഞ്ഞത് സിന്ധു  ജോയ് ഇപ്പൊ  കോണ്ഗ്രസ് ആണെന്ന് !
അല്ലെങ്കില്‍ തന്നെ എന്തിനാ അണ്ണാ  ചീത്ത വിളിക്കനത് ? അത്‌ ശരിയാണോ അണ്ണാ. ഒരു എക്സിക്യൂട്ടീവ്നു ചേര്‍ന്നതാണോ അണ്ണാ.
അല്ലെങ്കില്‍ തന്നെ ഈ കൊണ്ഗ്രസ്സും, കമ്യൂണിസ്റ്റും ഒന്ന് തന്നെ അല്ലെ അണ്ണാ ! സ്പെല്ലിങ്ങില്‍ ഉള്ള  വിത്യാസം മാത്രല്ലേ ഉള്ളൂ. 
മാമോദിസ മുക്കലോന്നും കമ്യൂനിസ്ടില്‍ ഇല്ലാത്തത് കൊണ്ടു പാര്‍ടി മാറാന്‍ പാടില്ലാ എന്നൊന്നും ഇല്ലല്ലോ. ആര്‍ക്കും എപ്പോ വേണമെങ്കിലും എവിടേക്ക്  വേണമെങ്കിലും പോകാം. ഇഷ്ടമുള്ളതെന്തും സീകരിക്കാം. അല്ലെങ്കില്‍ എന്ത് സ്വാതന്ത്ര്യം ! 

3 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...

വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറയുന്നവരും, വിവാധമാക്കുന്നവരും, വാര്ത്തയാക്കുന്നവരും ഇവിടെ ഒരു പോലെ പ്രതിസ്ഥാനത്താണ്. രാഷ്ട്രീയ നേതാക്കള്‍ വാക്പയറ്റ് നടത്തുമ്പോള്‍ ജനകീയപ്രശ്നങ്ങള്‍ തമസ്കരിക്ക പ്പെടുകയാണ് !!

Unknown പറഞ്ഞു...

രണ്ട് വരി വായിച്ചപ്പോഴേക്ക് തന്നെ കണ്ണ് കലങ്ങിപ്പോയി.

കറുപ്പിൽ വെളുപ്പ് കൊണ്ട് ഇത്രേം ചെറിയ അക്ഷരത്തിൽ പോസ്റ്റിട്ടാൽ, എന്നെപ്പോലുള്ള കിളവന്മാർക്ക് വായിക്കാൻ ബുദ്ധിമുട്ടാണ് ചങ്ങായീ...

..naj പറഞ്ഞു...

ബൈജൂന്റെ പ്രാര്‍ത്ഥന കേട്ടു !
അഭീഷ്ടം സാധിച്ചിരിക്കുന്നു. സോറി !!